ഉന്തുവണ്ടിയിലെ പപ്പായ റോഡിലേക്ക് വലിച്ചെറിയുന്ന സ്ത്രീ 
India

ഉന്തുവണ്ടി കാറില്‍ ഉരസി, പപ്പായ ഒന്നൊന്നായി റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രൊഫസറുടെ പരാക്രമം - വീഡിയോ

പഴങ്ങള്‍ വില്‍ക്കുന്ന ഉന്തുവണ്ടി കാറില്‍ തട്ടിയതിന് സ്ത്രീയുടെ പരാക്രമം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പഴങ്ങള്‍ വില്‍ക്കുന്ന ഉന്തുവണ്ടി കാറില്‍ തട്ടിയതിന് സ്ത്രീയുടെ പരാക്രമം. ഉന്തുവണ്ടിയില്‍ വില്‍ക്കാന്‍ വച്ചിരുന്ന പപ്പായ ഒന്നിന് പിറകെ ഒന്നായി റോഡിലേക്ക് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീക്കെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ്.

ഭോപ്പാലില്‍ റോഡരികിലാണ് സംഭവം. പാര്‍ക്ക് ചെയ്ത കാറില്‍ ഉന്തുവണ്ടി തട്ടി എന്ന് പറഞ്ഞായിരുന്നു സ്ത്രീയുടെ പരാക്രമം.സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണ് സ്ത്രീയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉന്തുവണ്ടി തട്ടിയതിന് യുവാവ് ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് സ്ത്രീയുടെ പ്രതികരണം. 

റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുപോകുമ്പോഴും സ്ത്രീയുടെ പരാക്രമം തുടര്‍ന്നു. കാറിന്റെ കേടുപാടുകള്‍ തീര്‍ത്തുതരാമെന്നും പപ്പായ വലിച്ചെറിഞ്ഞ് നശിപ്പിക്കരുതെന്നും യുവാവ് കേണപേക്ഷിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഗൗനിക്കാതെയാണ് സ്ത്രീ പപ്പായ വലിച്ചെറിഞ്ഞ് ദേഷ്യം തീര്‍ത്തത്. മാസ്‌ക് ധരിക്കാത്തത് വഴിയാത്രക്കാരില്‍ ചിലര്‍ ചോദ്യം ചെയ്തുവെങ്കിലും ഉന്തുവടി തടഞ്ഞുനിര്‍ത്താന്‍ വേണ്ടി കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയതാണ് എന്നായിരുന്നു പ്രതികരണം.  കാറിന്റെ പെയിന്റ് പോയ ഭാഗം കാണിച്ച് ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കാനും സ്ത്രീ ശ്രമിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT