ഫയല്‍ ചിത്രം 
India

കോവിഡ് ചികിത്സയ്ക്ക് പ്രത്യാശ, ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി; രാജ്യത്ത് ആദ്യം 

കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ചെടുത്ത ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് രാജ്യത്ത് ആദ്യം അനുമതി ലഭിച്ച കമ്പനിയായി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില മാറി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ചെടുത്ത ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് രാജ്യത്ത് ആദ്യം അനുമതി ലഭിച്ച കമ്പനിയായി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില മാറി. സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ക്ലിനിക്കല്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ കമ്പനിക്ക് അനുമതി നല്‍കിയത്.

നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്കാണ് സൈഡസ് കാഡില ആന്റിബോഡി മിശ്രിതം വികസിപ്പിച്ചെടുത്തത്. ആന്റിബോഡി മിശ്രിതത്തിന്റെ ഒന്നും രണ്ടും ഘട്ട മരുന്ന് പരീക്ഷണത്തിനാണ് കമ്പനിക്ക് അനുമതി നല്‍കിയത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതാണ് ചികിത്സാരീതി. വെളുത്ത രക്താണുക്കളെ ക്ലോണ്‍ ചെയ്‌തെടുത്താണ് ഈ ആന്റിബോഡി മിശ്രിതം നിര്‍മ്മിക്കുന്നത്. ഇസഡ്ആര്‍സി- 3308 എന്ന പേരിലാണ് കമ്പനി മരുന്ന് നിര്‍മ്മിച്ചത്.

നിലവില്‍ അമേരിക്കന്‍ കമ്പനിയായ റോച്ചേയുടെ ആന്റിബോഡി മിശ്രിതം വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കാസിരിവിമാബ്, ഇംംഡേവിമാബ് എന്നി ആന്റിബോഡികള്‍ ചേര്‍ന്നതാണ് റോച്ചെയും ഉല്‍പ്പന്നം. ഒരു ഡോസിന് 59,750 രൂപയാണ് വില.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT