പ്രതീകാത്മക ചിത്രം 
India

അഞ്ചുരൂപ ബാക്കി ചോദിച്ചു, 68കാരനെ അടിച്ചുകൊന്നു

ബാലന്‍സ് കിട്ടേണ്ട അഞ്ചുരൂപ ചോദിച്ചതില്‍ പ്രകോപിതരായ സിഎന്‍ജി റീഫില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് 68 കാരനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാലന്‍സ് കിട്ടേണ്ട അഞ്ചുരൂപ ചോദിച്ചതില്‍ പ്രകോപിതരായ സിഎന്‍ജി റീഫില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് 68 കാരനെ അടിച്ചുകൊന്നു. സിഎന്‍ജി റീഫില്‍ സ്റ്റേഷനില്‍ വാഹനത്തിന് ഇന്ധനം നിറച്ചതിന് ശേഷം ബാലന്‍സ് ലഭിക്കേണ്ട അഞ്ചു രൂപ ചോദിച്ചതിനായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഒന്നടങ്കം പൊലീസ് പിടികൂടി.

മുംബൈ ബോറിവാലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. രാംദുലര്‍ സിങ് യാദവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബാലന്‍സ് ചോദിച്ചതില്‍ പ്രകോപിതരായ ജീവനക്കാര്‍ അടങ്ങുന്ന സംഘം ഇദ്ദേഹത്തെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അവശനായ ഇദ്ദേഹത്തെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.

വാഹനത്തിന് ഇന്ധനം നിറച്ചതിന് ശേഷം പണം നല്‍കി. ബാക്കി കിട്ടേണ്ട അഞ്ചു രൂപ ചോദിച്ചതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. രാംദുലര്‍ സിങ് യാദവിനെ അഞ്ചംഗ സംഘമാണ് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. അസഭ്യം പറഞ്ഞ് തുടങ്ങിയ സംഘം പിന്നീട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് 68കാരന്‍ മരിച്ചത്. തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT