ഈസ്റ്റ് ഗോദാവരി: അവധിക്കാലം ആഘോഷിക്കാനായി ബന്ധുവീട്ടിലെത്തിയ കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികളുടെ മൃതദേഹം പെട്ടിക്കുള്ളിൽ കണ്ടെത്തി. പതിനൊന്നും ഒൻപതും വയസ്സുള്ള പ്രശാന്ത് കുമാറിന്റെയും കാർത്തിക്കിന്റെയും മൃതദേഹങ്ങളാണ് തടിപ്പെട്ടിക്കുള്ളിൽനിന്നും കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ ചിന്നയപ്പാലത്താണ് സംഭവം. കഴിഞ്ഞമാസം 26-ാം തിയതിമുതൽ കുട്ടികളെ കാണാനില്ലായിരുന്നെങ്കിലും പൊലീസിൽ പരാതി നൽകി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ചില കുട്ടികൾ വീടിനടുത്തെ സ്കൂൾ പരിസരത്ത് ക്രിക്കറ്റ് കളിക്കവെ പന്ത് എടുക്കുന്നതിനായി സ്‌കൂള്‍ കെട്ടിടത്തിലെ മുറിക്കുള്ളിൽ കയറിയപ്പോഴാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടയിൽ കുട്ടികൾ പെട്ടിക്കുള്ളിൽ കയറുകയും ശ്വാസം മുട്ടിമരിച്ചതാകാമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കുട്ടികളുടെ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates