India

കുടിവെള്ളമില്ല, വാങ്ങാന്‍ പണവുമില്ല; സ്വയം ലേലത്തിന് തയ്യാറായി 50യുവാക്കള്‍

ലേലത്തില്‍ ആര്‍ക്കും തങ്ങളെ വാങ്ങാമെന്നും പക്ഷേ വാങ്ങാന്‍ നല്‍കുന്ന പണം ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്


ഹത്ര: ഗ്രാമത്തില്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമായതോടെ സ്വയം വില്‍പ്പനയ്ക്ക് തയ്യാറായി 50 യുവാക്കള്‍ രംഗത്ത്. ലേലത്തില്‍ ആര്‍ക്കും തങ്ങളെ വാങ്ങാമെന്നും പക്ഷേ വാങ്ങാന്‍ നല്‍കുന്ന പണം ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. റിപ്പബ്ലിക് ദിനത്തിലാവുമ്പോള്‍ ലേലം വേഗത്തില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍. ഗ്രാമവാസികള്‍ക്ക് കുടിവെള്ളത്തിന് വേണ്ടിയുള്ള ലേലമായതിനാല്‍ പരമാവധി തുകയാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
 

കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ അധികാരികളെയും കണ്ടുവെങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് യുവാക്കള്‍ കൂട്ടായ്മ രൂപീകരിച്ചത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ തങ്ങളെ മടക്കി അയച്ചത്. അതുകൊണ്ട് റിപ്പബ്ലിക് ദിനത്തില്‍ സ്വയം ലേലത്തിന് തയ്യാറാവുകയായിരുന്നുവെന്നും യുവാക്കള്‍ പറയുന്നു. 

ഹത്രയ്ക്ക് സമീപമുള്ള 60 ല്‍ അധികം ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും യുവാക്കള്‍ പറയുന്നു. എന്തായാലും യുവാക്കളുടെ പ്രതിഷേധം ഫലം കണ്ട മട്ടാണ്. എത്രയും വേഗം കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഫണ്ടില്ലെന്ന് പറഞ്ഞ് ഗ്രാമീണര്‍ക്ക് കുടിവെള്ളം നിരസിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT