India

കോഴിവണ്ടി മറിഞ്ഞു; കാഴ്ചക്കാരായി എത്തിയവര്‍ കള്ളന്മാരായി; നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി കാലി; വീഡിയോ  വൈറല്‍

സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് കോഴികളെ കട്ടെടുക്കുന്ന ഒരുകൂട്ടം ആളുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒഡീഷയിലെ സമ്പാല്‍പൂര്‍ ജില്ലയാണ് സംഭവം. വിപണനത്തിനായി മാര്‍ക്കറ്റില്‍ പോകുന്നതിനിടെയാണ് കോഴികളെ നിറച്ച മിനി ലോറി അപകടത്തില്‍പ്പെട്ടത്.

റോഡിലേക്ക് ചെരിഞ്ഞ് വീണ ലോറിയില്‍ നിന്ന് കോഴികള്‍ പുറത്തേക്ക് വീഴുന്നതുകണ്ട നാട്ടുകാരാണ് ആദ്യം കോഴികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത്. സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്. ചിലര്‍ ഇരുകൈകളിലും കൊള്ളാവുന്നത്ര കോഴികളെ സ്വന്തമാക്കി സ്ഥലംവിട്ടു. മറ്റു ചിലര്‍ ഇനിയും കോഴികളെ കിട്ടുമോ എന്നറിയാനായി കാത്തുനില്‍ക്കുകയാണ്. നിലത്തുവീണ കോഴികളെ എടുക്കാതെ ലോറിക്കകത്തുനിന്ന് കോഴികളെ വലിച്ചെടുത്ത് കൊണ്ടുപോയവരും കൂട്ടത്തിലുണ്ട്.

പട്ടാപ്പകല്‍ കോഴികളെ മോഷ്ടിച്ച് കോഴിക്കള്ളമാരുടെ ദൃശ്യങ്ങള്‍ ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവി ന്യൂസ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടവരെല്ലാം ഒന്നടങ്കം ചിരിക്കുകയാണ്. അതേസമയം, നാട്ടുകാര്‍ കോഴികളെ ചോദിക്കാതെയും പറയാതെയും കൊണ്ടുപോകുമ്പോള്‍ വാഹനം റിപ്പയേര്‍ ചെയ്യേണ്ട തിരക്കിലായിരുന്നു െ്രെഡവറും സഹായിയും. ആളുകള്‍ കോഴികളെ കൂട്ടമായി കൊണ്ടുപോകുന്നതെന്നും അവര്‍ രണ്ടുപേരും വകവയ്ക്കുന്നതേയില്ല.

<

p>
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT