India

ഗുജറാത്തില്‍ ആറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ; വോട്ടെണ്ണല്‍ നാളെ

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്തിലെയും, ഹിമാചല്‍ പ്രദേശിലെയും ജനവിധി നാളെ അറിയാം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് ; ഗുജറാത്തിലെ ഈറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ട ആറു ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. വഡ്ഗാം, വിരംഗം, ദസ്‌കറോയി, സാവി എന്നിവിടങ്ങളിലെ ആറു ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്ന വഡ്ഗാം ദളിത് നേതാവ് ജിഗ്നേഷ് മേവാനി മല്‍സരിക്കുന്ന മണ്ഡലമാണ്. 

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്തിലെയും, ഹിമാചല്‍ പ്രദേശിലെയും ജനവിധി നാളെ അറിയാം. നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തരയോടെ ഏകദേശ ചിത്രം വ്യക്തമാകും. രണ്ടിടത്തും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 

ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളിലെ വിവിപാറ്റ് രശീതികള്‍ കൂടി എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണ പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങലില്‍ നിന്ന് മാറ്റുന്നതില്‍ പോളിംഗ് ഓഫീസര്‍മാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രശീതുകള്‍ കൂടി എണ്ണാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടിംഗ് യന്ത്രങ്ങളുടെ സത്യസന്ധത ഉറപ്പാക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് രശീതുകളും എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT