India

ഗുജറാത്തില്‍ ആറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ; വോട്ടെണ്ണല്‍ നാളെ

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്തിലെയും, ഹിമാചല്‍ പ്രദേശിലെയും ജനവിധി നാളെ അറിയാം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് ; ഗുജറാത്തിലെ ഈറു ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ട ആറു ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. വഡ്ഗാം, വിരംഗം, ദസ്‌കറോയി, സാവി എന്നിവിടങ്ങളിലെ ആറു ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. റീ പോളിംഗ് നടക്കുന്ന വഡ്ഗാം ദളിത് നേതാവ് ജിഗ്നേഷ് മേവാനി മല്‍സരിക്കുന്ന മണ്ഡലമാണ്. 

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്തിലെയും, ഹിമാചല്‍ പ്രദേശിലെയും ജനവിധി നാളെ അറിയാം. നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തരയോടെ ഏകദേശ ചിത്രം വ്യക്തമാകും. രണ്ടിടത്തും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 

ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളിലെ വിവിപാറ്റ് രശീതികള്‍ കൂടി എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണ പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങലില്‍ നിന്ന് മാറ്റുന്നതില്‍ പോളിംഗ് ഓഫീസര്‍മാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രശീതുകള്‍ കൂടി എണ്ണാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടിംഗ് യന്ത്രങ്ങളുടെ സത്യസന്ധത ഉറപ്പാക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് രശീതുകളും എണ്ണണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT