India

തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടു

ആന്ധ്രപ്രദേശിന് പ്രത്യേകപദവിയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ ബിജെപി തയാറാവാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടു. മുന്നണി വിടുന്ന കാര്യം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പാർട്ടി എംപിമാരെ അറിയിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേകപദവിയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ ബിജെപി തയാറാവാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ടിഡിപിക്ക് ലോക്സഭയിൽ 16 ഉം, രാജ്യസഭയിൽ ആറും അം​ഗങ്ങളാണ് ഉള്ളത്. 

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെ തുടർന്നാണ് ടി.ഡി.പി-എന്‍.ഡി.എ ബന്ധം കൂടുതല്‍ വഷളായത്. കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ടിഡിപി പാർട്ടി മന്ത്രിമാരെ കഴിഞ്ഞ ദിവസം സർക്കാരിൽ നിന്നും പിൻവലിച്ചിരുന്നു. പാർട്ടി തീരുമാനം അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന അശോക് ​ഗജപതിരാജുവും കേന്ദ്രസഹമന്ത്രി വൈഎസ് ചൗധരിയും പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകുകയും ചെയ്തിരുന്നു. 

ആന്ധ്രയ്ക്കായി പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രതിപക്ഷമായ വൈഎസ്ആർ കോൺ​ഗ്രസ് ശക്തമായി രം​ഗത്തുള്ളതും ടിഡിപിയെ മുന്നണി ബന്ധം ഉപേക്ഷിക്കുകയെന്ന കടുത്ത തീരുമാനത്തിന് നിർബന്ധിതരാക്കുന്നു. മുന്നണി വിടുന്നതിന് മുന്നോടിയായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിൽ നടപ്പാക്കിയ തരത്തിലുള്ള തരംതാണ രാഷ്ട്രീയം ആന്ധ്രയിലും പയറ്റാൻ നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT