India

പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യം; യൂത്ത് കോണ്‍ഗ്രസ് സമരരീതിയെ തള്ളി രാഹുല്‍ ഗാന്ധി

നടുറോഡില്‍ മാടിനെ അറുത്ത സംഭവം പ്രാകൃതവും, ചിന്താശൂന്യവും അസ്വീകാര്യവുമാണെന്ന് രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരസ്യമായി മാടിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് സമരരീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നടുറോഡില്‍ മാടിനെ അറുത്ത സംഭവം പ്രാകൃതവും, ചിന്താശൂന്യവും അസ്വീകാര്യവുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. 

പാര്‍ട്ടിക്കോ, തനിക്ക് വ്യക്തിപരമായോ അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ഉണ്ടായതെന്നും സംഭവത്തെ അപലപിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. കച്ചവടത്തിനായുള്ള കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ കൊന്നത്. 

എന്നാല്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായില്ല. നിയമം ലംഘിച്ച ആരെയും പിന്തുണയ്ക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട്. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരരീതിയെ പാര്‍ട്ടി ഉപാധ്യക്ഷന്‍ തന്നെ പരസ്യമായി തള്ളി പറഞ്ഞിരിക്കുന്നത്. 

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി ജങ്ഷനിലായിരുന്നു കാളക്കുട്ടിയെ കശാപ്പ് ചെയ്തതിന് ശേഷം ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്ക് നല്‍കിയത്. യൂവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT