India

പൗരത്വം പോകുമെന്ന ഭീതിയില്‍ ബംഗാളില്‍ 30 പേര്‍ ജീവനൊടുക്കി; ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് മമത

ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചുള്ള ഭീതിയില്‍ ബംഗാളില്‍ മുപ്പതുപേര്‍ ആത്മഹത്യ ചെയതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചുള്ള ഭീതിയില്‍ ബംഗാളില്‍ മുപ്പതുപേര്‍ ആത്മഹത്യ ചെയതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.  ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ ആക്രമം നടത്തുന്നവരെ അവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന മോദിയുടെ  പരാമര്‍ശത്തെയും മമത രൂക്ഷമായി വിമര്‍ശിച്ചു. 

രാജ്യമാകെ തീപിടിക്കുകയാണ്. ആ സമയത്ത് നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് അയാള്‍ പറയുന്നത്. എന്റെ വസ്ത്രം കണ്ട് ഞാന്‍ ആരാണെന്നും എന്താണെന്നും നിങ്ങള്‍ക്ക് പറയാനാകുമോയെന്നും മമത ചോദിച്ചു.  

ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റാലിയിലും മോദിക്കെതിരെ മമത ആഞ്ഞടിച്ചിരുന്നു. 'ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ കൂട്ടുകാരെന്ന് നടിക്കുന്ന പുറത്തുനിന്നുള്ള ശക്തികളാണ് അക്രമം അഴിച്ചുവിട്ടത്. അവര്‍ ബിജെപിയുടെ സഹായികളാണ്. അവരുടെ കെണിയില്‍ വീഴരുതെന്നും മമത പറഞ്ഞു. 

ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബംഗാളില്‍ പൗരത്വ നിയമവും പൗരത്വ  രജിസ്റ്ററും നടപ്പാക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടുകയോ അഴിക്കുള്ളില്‍ ആക്കുകയോ ചെയ്യാം. പക്ഷേ ഞാനീ കരിനിയമം ഒരിക്കലും നടപ്പാക്കില്ല. ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഞാന്‍ ജനാധിപത്യപരമായി പോരാടും.' മമത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT