India

മോദിയുടെ പരിഷ്‌കാരങ്ങള്‍ തുക്ലക്കിന് തുല്യം; രാജ്യത്ത് സൂപ്പര്‍ അടിയന്തരാവസ്ഥയെന്നും മമത ബാനര്‍ജി

നരേന്ദ്രമോദി തുക്ലക് ആണെന്ന് പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമമതാ ബാനര്‍ജി - രാജ്യത്ത് നിലനില്‍ക്കുന്നത് സൂപ്പര്‍ അടിയന്തരാവസ്ഥയെന്നും മമത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തുക്ലക് ആണെന്ന് പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമമതാ ബാനര്‍ജി. ബംഗാളില്‍ വ്യവസായം നടത്താനെത്തുന്ന വ്യവസായ പ്രമുഖരെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും മമത പറഞ്ഞു. ഇന്ത്യാ ടുഡെയുടെ കോണ്‍ക്ലേവിലായിരുന്നു മമതായുടെ രൂക്ഷ വിമര്‍ശനം

കേന്ദ്രം ബംഗാളിലെത്തുന്ന നിക്ഷേപകരെ തടയുകയാണെന്നും അവരോട് അവിടെയ്ക്ക് പോകരുതെന്നുമാണ് പറയുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നടപടികളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മമത പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് സൂപ്പര്‍ അടിയന്തരാവസ്ഥയാണ്. എല്ലാം വ്യവസായങ്ങളിലും സൂക്ഷ്മ പരിശോധന നടത്തുകയാണ്. മാധ്യമങ്ങളുടെ സ്ഥിതിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും മമത പറഞ്ഞു. 

ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങി മോദി രാജ്യത്ത് നടപ്പാക്കുന്നത് തുക്ലക്ക് പരിഷ്‌കാരങ്ങളാണെന്നും മമത പരിഹസിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കശ്മീരില്‍ തീവ്രവാദം പ്രവര്‍ത്തനം നോട്ട് നിരോധനത്തിന് ശേഷം 12 ശതമാമനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബംഗാളിനെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം  കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്നും മമത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT