India

യുവാവുമായി പ്രണയം; 16കാരിയെ സഹോദരന്‍ കൊന്നു; മൃഗങ്ങള്‍ തിന്ന നിലയില്‍ മൃതശരീരം; ദുരഭിമാനക്കൊലയുടെ ചുരുളഴിച്ച് പൊലീസ്

യുവാവുമായി പ്രണയം; 16കാരിയെ സഹോദരന്‍ കൊന്നു; മൃഗങ്ങള്‍ തിന്ന നിലയില്‍ മൃതശരീരം; ദുരഭിമാനക്കൊലയുടെ ചുരുളഴിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: ഗ്രാമീണനായ യുവാവിനെ പ്രണയിച്ചതിന് 16 കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. 26കാരനായ അനില്‍ സൂര്യവന്‍ശിയാണ് അറസ്റ്റിലായത്. ദുരഭിമാന കൊലയാണെന്ന് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ നാന്‍ഡെഡ് ജില്ലയിലെ ദെഗ്ലൂരിലാണ് ദാരുണ സംഭവം. ഇക്കഴിഞ്ഞ 22ന് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃഗങ്ങളും മറ്റും തിന്ന നിലയില്‍ പാതി ശരീരം മാത്രമാണ് കണ്ടെത്തിയത്. 

കല്‍പ്പന സൂര്യവന്‍ശി എന്ന 16കാരിയാണ് മരിച്ചത്. ഗ്രാമത്തിലുള്ള 20 കാരനുമായി പെണ്‍കുട്ടി രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കാമുകനേയും പൊലീസ് ചോദ്യം ചെയ്യും. വീട്ടുകാർക്ക് ഈ ബന്ധത്തിൽ കടുത്ത എതിർപ്പായിരുന്നുവെന്നും ഇതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ സഹോ​ദരൻ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. 

അതേസമയം സഹോദരന്‍ മാത്രമല്ല കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഈ മാസം 20ന് കുട്ടിയെ കാണാതായിട്ടും കുടുംബം പരാതി നല്‍കാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT