India

രാഹുലിനെ വിശ്വസിച്ചത് തെറ്റായി പോയി; എംഎല്‍എ സ്ഥാനം രാജിവച്ച് അല്‍പേഷ് താക്കൂര്‍ 

കോണ്‍ഗ്രസ് ഞങ്ങളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവക്കുകയാണെന്ന് അല്‍പേഷ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോണ്‍ഗ്രസ് റിബല്‍ എംഎല്‍എ അല്‍പേഷ് താക്കൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. അവര്‍ കോണ്‍ഗ്രസ് ഞങ്ങളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവക്കുകയാണെന്ന് അല്‍പേഷ് അറിയിച്ചു.

അല്‍പേഷ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന് നിയമസഭയില്‍ അയോഗ്യത കല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗത്വം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അല്‍പേഷ് താക്കൂര്‍ മത്സരിച്ച് ജയിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റെല്ലാ സ്ഥാനങ്ങളും രാജിവച്ച അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചില്ല. പാര്‍ട്ടി നേതൃത്വം അല്‍പേഷ് താക്കൂറിന്റെ അംഗത്വം റദ്ദാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. രണ്ട് മാസത്തോളം നടപടിക്കായി കാത്ത ശേഷമാണ് ഗുജറാത്ത് പിസിസി ഹൈക്കോടതിയെ സമീപിച്ചത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT