റാഞ്ചി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും 10 രൂപ നിരക്കിൽ ലുങ്കിയും സാരിയും നൽകുമെന്ന് ജാർഖണ്ഡ് സർക്കാർ. വർഷത്തിൽ രണ്ട് പ്രാവശ്യം സബ്‌സിഡി നിരക്കിൽ ദോത്തി അല്ലെങ്കിൽ ലുങ്കി, സാരി എന്നിവ നൽകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും അന്ത്യോദയ അന്ന യോജന പ്രകാരം അർഹരായ കുടുംബങ്ങൾക്കുമായിരിക്കും വസ്ത്രങ്ങൾ വിതരണം ചെയ്യുക. ആറ് മാസത്തെ ഇടവേളയിൽ വസ്ത്രങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച തിരഞ്ഞെടുപ്പ് പ്രചരണ പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates