India

'സവര്‍ക്കര്‍ സ്വാതന്ത്ര്യസമരപ്പോരാളി, ദളിത് അവകാശപ്പോരാട്ട നായകന്‍' ; പ്രശംസകളുമായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി

സ്വാതന്ത്ര്യസമരത്തിലും ദലിത് പോരാട്ടങ്ങളിലും സവര്‍ക്കര്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്ന് സിങ്‌വി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഹിന്ദുസംഘടനാ നേതാവ് വീര്‍ സവര്‍ക്കറെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അനിഷേധ്യമായ പങ്കുവഹിച്ച വ്യക്തിയാണ് വീര്‍ സവര്‍ക്കര്‍.  ദലിത് അവകാശപ്പോരാട്ട നായകനാണ് അദ്ദേഹം. അസ്പൃശ്യരായിരുന്ന ദലിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ചിട്ടുള്ള നേതാവുമാണ് വീര്‍ സവര്‍ക്കറെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കണമെന്ന ബിജെപി മഹാരാഷ്ട്ര ഘടകത്തിന്റെ നിര്‍ദേശത്തിനിതിരെ കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സവര്‍ക്കരെ പുകഴ്ത്തി സിങ്‌വിയുടെ അഭിപ്രായപ്രകടനം.

വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ല. അതിന്റെ അനുയായിയുമല്ല. എന്നുവെച്ച് സ്വാതന്ത്ര്യസമരത്തിലും ദലിത് പോരാട്ടങ്ങളിലും സവര്‍ക്കര്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്ന് സിങ്‌വി പറഞ്ഞു. ഒരിക്കലും മറക്കരുത് എന്ന ഹാഷ്ടാഗോടെയാണ് രാജ്യസഭാംഗമായ സിങ്‌വിയുടെ ട്വീറ്റ്.

ബിജെപി മഹാരാഷ്ട്ര സംസ്ഥാന നേതൃത്വം ഒക്ടോബര്‍ 21 ന് പുറത്തിറക്കിയ പ്രകടനപത്രികയിലാണ്, വീര്‍സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നത്. തങ്ങള്‍ സവര്‍ക്കറിനെയല്ല, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സവര്‍ക്കറുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ കാര്യവും മന്‍മോഹന്‍ സിങ് ഓര്‍മ്മിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT