India

വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തുകാണിക്കാം, അവസരം ഒരുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണം: മന്‍സൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍ 

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടന്‍ മനസൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടന്‍ മനസൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്‍സൂര്‍  അലി ഖാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

 കൃത്രിമം നടക്കാന്‍ കഴിയാത്തവിധം പഴുതടച്ച സുരക്ഷാസംവിധാനങ്ങളാണ് വോട്ടിങ് മെഷീനുകളില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാല്‍ വോട്ടീങ് മെഷീന്‍ കുറ്റമറ്റതല്ലെന്നും കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാം തമിളര്‍ കച്ചി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ദിണ്ടിഗല്‍ മണ്ഡലത്തില്‍ നിന്ന് മന്‍സൂര്‍ അലി ഖാന്‍ ജനവിധി തേടിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതിനെതിരെയുളള ഹര്‍ജി സുപ്രീംകോടതി രണ്ടാം തവണയും തളളിയിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന അഭിഭാഷകന്റെ ഹര്‍ജിയാണ് കോടതി തളളിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT