India

വ്യവസായിയുടെയും കുടുംബത്തിന്റെയും മരണത്തിന് പിന്നില്‍ കാമുകിയുടെ ആത്മാവോ?, കവിതയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്, ദുരൂഹത അവസാനിക്കുന്നില്ല

ഗുജറാത്തില്‍ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം പൊലീസിനെ വലയ്ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും ദുരൂഹമരണം പൊലീസിനെ വലയ്ക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആത്മഹത്യാ കുറിപ്പുകളിലെ വരികളാണ് പൊലീസിനെ കുഴയ്ക്കുന്നത്. തന്റെയും ഭാര്യയുടെയും മകളുടെയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് കുനാലിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഇതിന് പുറമേ കുനാലിന്റെ ഭാര്യ കവിത എഴുതിയ മറ്റൊരു ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങളാണ് പൊലീസിന് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്നത്. 

സെപ്റ്റംബര്‍ 12നാണ് അഹമ്മദാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുനാല്‍ ത്രിവേദി, ഭാര്യ കവിത, മകള്‍ ശ്രീന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാലിന്റെ അമ്മ ജയശ്രീ ബെന്നിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റുള്ളവരെ കൊന്നതിന് ശേഷം കുനാല്‍ സ്വയം ജീവനൊടുക്കാനുളള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവമാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് കവിത കത്തില്‍ പറയുന്നു.താന്‍ ഒരിക്കലും സ്വമേധയാ മദ്യപിച്ചിട്ടില്ലെന്നും ദുരാത്മാക്കള്‍ തന്നെ കീഴ്‌പ്പെടുത്തുകയാണെന്നുമായിരുന്നു കുനാല്‍ അമ്മയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ഈ രണ്ടു ആത്മഹത്യാ കുറിപ്പുകളെ അടിസ്ഥാനമാക്കിയും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT