അറസ്റ്റിലായ ശശിധരന്‍, കൊല്ലപ്പെട്ട അരുണ്‍ 
Kerala

മദ്യപിച്ചശേഷം വാക്കുതർക്കം മൂത്തു; അച്ഛൻ മകനെ കുത്തിക്കൊന്നു; രക്തം വാർന്ന് കിടന്നത് അരമണിക്കൂർ

വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരന്‍ മകന്‍ അരുണിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ് എസ് ഭവനില്‍ അരുൺ (32) ആണ് മരിച്ചത്. കൊലപാതകത്തിന്ശേഷം ഒളിവില്‍പ്പോയ അച്ഛന്‍ ശശിധരന്‍നായരെ (62) നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി. 

ശനിയാഴ്ച രാത്രി 9.45-നാണ് സംഭവം. ഇരുവരും മദ്യപിച്ചശേഷം വീട്ടില്‍വെച്ച് വഴക്കിട്ടു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരന്‍നായര്‍ മകന്‍ അരുണിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിനുശേഷം ശശിധരന്‍നായര്‍ ജോലി ചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടലില്‍ പോയി ഒളിച്ചിരുന്നു. കുത്തേറ്റ അരുണ്‍ അരമണിക്കൂറോളം രക്തം വാര്‍ന്ന് കിടന്നു. അമ്മ ശാന്തകുമാരി അരുണിന്റെ സുഹൃത്തുക്കളെ അറിയിച്ചു. ഇവരെത്തി അരുണിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT