അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ 
Kerala

ഓട്ടോ ഡ്രൈവറുടെ സംശയം തുമ്പായി; ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ്; അര്‍ജുനെ പിടികൂടിയത് അതിസാഹസികമായി

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയ്ക്ക് പിടി വീണത്. ഓട്ടോറിക്ഷയിലാണ് അര്‍ജുന്‍ ഫ്‌ലാറ്റിലെത്തിയത്. ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് നിഗമനം.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.

ഡിഐജി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സാഹസികമായി അർജുൻ ആയങ്കിയെ പിടികൂടിയത്. പൊലീസിൽ നിന്നും രഹസ്യങ്ങൾ ചോരാതിരിക്കാൻ പ്രത്യേക ജാ​ഗ്രത പുലർത്തിയിരുന്നു. അർജുൻ ആയങ്കിയ്ക്ക് ഒളിയിടം ഒരുക്കിയവരും സഹായം നൽകിയവരും ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. ഒളിവിലിലിരുന്നുകൊണ്ട് തന്നെ പിടിക്കാനായി പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ചിരുന്ന അർജുൻ ആയങ്കിക്കെതിരെ മൂന്ന് കേസുകളാണുള്ളത്.

Police surrounded the flat; Arjun was captured in a daring operation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Today's Rashi Phalam August 09 | കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം, ജോലിയിൽ പുരോഗതി

ശാന്തത കൈവിട്ട് രഹാനെ, ​കളിക്കിടെ ജയ്സ്വാളിനെ ​ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി! അന്ന് സംഭവിച്ചത്? (വിഡിയോ)

ലക്ഷക്കണക്കിന് രൂപയുടെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചു; ഏഴ് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

ആര്‍എസ്എസ് നയം നടപ്പിലാക്കാന്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുന്നു; എംവി ഗോവിന്ദന്‍