പ്രതീകാത്മക ചിത്രം 
Kerala

നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സു​ഹൃത്ത് കസ്റ്റഡിയിൽ

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ് ​ഗ്രി​ഗോറിയോസ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചു കിടന്നത്. 

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുഷക്കെതിരെ കൊലപാതകത്തിനു കേസെടുത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ സംഭവം. 

നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തിയാണ് അനുഷ, സ്നേഹയെ കൊല്ലാൻ നോക്കിയത്. ഒഴിഞ്ഞ സിറഞ്ചിലൂടെ സ്നേ​ഹയുടെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാനാണ് നോക്കിയത്. പിന്നാലെ യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. അനുഷയുടെ കൈയിൽ നിന്നു പൊലീസ് സിറിഞ്ച് പിടിച്ചെടുത്തു. 

ജീവനക്കാർക്ക് തോന്നിയ സംശയമാണ് സ്നേഹയുടെ ജീവൻ രക്ഷിച്ചത്. യുതിയുടെ മുറിയിൽ നിന്നു അനുഷ ഇറങ്ങിപ്പോകുന്നതു കണ്ട ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തി. പിന്നാലെ പുളിങ്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

യുവതിയെ കൊല്ലാൻ പദ്ധതിയിട്ടു തന്നെയാണ് അനുഷ ആശുപത്രിയിലെത്തിയതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫാർമസിസ്റ്റായി ജോലി ചെയ്ത പരിചയമുണ്ട് അനുഷയ്ക്ക്. രക്ത ധമനികളിൽ വായു കയറിയാൽ ഹൃദയാഘാതം സംഭവിക്കമെന്നു മനസിലാക്കിയാണ് യുവതിയുടെ നീക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

SCROLL FOR NEXT