അറസ്റ്റിലായ ഷൈന്‍ 
Kerala

വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഒമ്പത് വര്‍ഷം മുമ്പ് വിവാഹമോചിതയായ മുന്‍ ഭാര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വര്‍ക്കല: ഒമ്പത് വര്‍ഷം മുമ്പ് വിവാഹമോചിതയായ മുന്‍ ഭാര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തില്‍ പൊടിയന്‍ എന്ന് വിളിക്കുന്ന ഷൈന്‍ (36) ആണ് അറസ്റ്റിലായത്. പനയറ സ്വദേശിനി രജിതയെയാണ് ഇയാള്‍ ആക്രമിച്ചത്. 

രജിതയും ഷൈനും ഒമ്പത് വര്‍ഷം മുന്‍പ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകന്‍ രണ്ടുപേരുടെയും വീട്ടിലായാണ് കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈന്‍ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാന്‍ കഴിയാത്തതിനാല്‍ മകന്‍ അച്ഛന്റെ വീട്ടില്‍ നിന്നും അമ്മയുടെ വീട്ടിലെത്തി.

ഇതോടെ ഇനിമുതല്‍ മകന്‍ വീട്ടില്‍ വരില്ലെന്ന് ധരിച്ച ഷൈന്‍ മദ്യപിച്ച് രജിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മര്‍ദിക്കുകയുമായിരുന്നു. കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൈയില്‍ ആഴത്തില്‍ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. മുറിവില്‍ 16 തുന്നലുകള്‍ വേണ്ടിവന്നു.

സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT