ഫയല്‍ ചിത്രം 
Kerala

ഓണാവധിയെ തുടര്‍ന്ന് വാക്‌സിനേഷന്‍, കോവിഡ് പരിശോധനകളില്‍ വന്‍ ഇടിവ്; ടെസ്റ്റുകള്‍ കുത്തനെ കൂട്ടണമെന്ന് നിര്‍ദേശം

തിരുവോണ ദിവസമായ ശനിയാഴ്ച 30,000ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ ‌ സംസ്ഥാനത്തെ കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കുറവ്. പരിശോധന ഒരു ലക്ഷത്തിൽ താഴ്ന്നതോടെ ടിപിആർ മുകളിലേക്കായി. 

തിരുവോണ ദിവസമായ ശനിയാഴ്ച 30,000ൽ താഴെ പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്. ‌ഓ​ഗസ്റ്റ് മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. ഓരോ ദിവസം പിന്നിടുമ്പോഴും പരിശോധനകളുടെ എണ്ണം കുറഞ്ഞു വന്നു. തിരുവോണ ദിവസത്തിലേക്ക് എത്തിയപ്പോൾ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ഇതോടെ ടിപിആർ 17.73 ആയി ഉയർന്നു.

ഓണാഘോഷത്തെ തുടർന്നുണ്ടായ കോവിഡ് വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും കേസുകൾ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടണം എന്ന നിർദേശമാണ് ഉയരുന്നത്. വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. 

ഈ മാസം 13ന് അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT