പിജെ ജോസഫ് - ജോസ് കെ മാണി 
Kerala

'വിസ്മയത്തിനായി' ചര്‍ച്ച തുടര്‍ന്ന് കോണ്‍ഗ്രസ്; രണ്ട് കേരളാ കോണ്‍ഗ്രസിന്റെയും നിര്‍ണായ യോഗം മറ്റന്നാള്‍

ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗവും പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും പതിനാറിന് കോട്ടയത്ത് നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: രണ്ട് കേരള കോണ്‍ഗ്രസുകളുടെ നിര്‍ണായക സമ്മേളനത്തിന് ഒരേ ദിനം കോട്ടയം വേദിയാകുന്നു. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗവും പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും പതിനാറിന് കോട്ടയത്ത് നടക്കും.

സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പതിനാറിന് രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് നാലുവരെയാണ്. പാര്‍ട്ടിയുടെ നിലപാട് സ്റ്റിയറിങ് കമ്മിറ്റിക്കുശേഷം വൈകീട്ടോടെ വ്യക്തമാകും. കെസി മാമ്മന്‍ മാപ്പിള ഹാളില്‍ ഉച്ചയ്ക്ക് രണ്ടുമുതലാണ് കേരള കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം, പുറത്തുനിഷേധിക്കുന്നുണ്ടെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റചര്‍ച്ചകള്‍ക്ക് ഗതിവേഗം കൂടി. ഗള്‍ഫ് സന്ദര്‍ശനത്തിന് ശേഷം ജോസ് കെ മാണി തിരിച്ചെത്തിയതോടെയാണ് പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ശക്തമാകുന്നത്. യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. പാലാ സീറ്റ് വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ മുന്നണി മാറ്റത്തിനോട് റോഷി മന്ത്രി റോഷി അഗസ്റ്റിന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ എന്നിവര്‍ അനുകൂലിച്ചിട്ടില്ല. എന്നാല്‍ ജോസിനെ തിരികെ മുന്നണിയിലേക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പിജെ ജോസഫും കൂട്ടരും. എന്തായാലും ഇക്കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍ ഉണ്ടായേക്കും.

Both Kerala Congress factions to hold crucial meetings the day after tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT