ചാണ്ടി ഉമ്മന്‍ രാഹുല്‍ഗാന്ധിക്കൊപ്പം / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'തന്നേക്കാൾ അർഹരായവർ പാർട്ടിയിലുണ്ട്' ; അഭ്യൂഹങ്ങൾ തള്ളി ചാണ്ടി ഉമ്മൻ

അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോൺ​ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുന്നു എന്ന വാർത്തകൾ നിരാകരിച്ച് ചാണ്ടി ഉമ്മൻ. പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും തന്നേക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു. ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെയാണ് , കോട്ടയത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ പരി​ഗണിക്കുന്നു‌ എന്ന അഭ്യൂഹങ്ങളും സജീവമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കമാൻഡിന് നൽകിയ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയ്ക്കെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പുമായി രം​ഗത്തു വന്നിട്ടുണ്ട്. 

ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : 

കോട്ടയം DCC പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു.
പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്.
വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT