സഞ്ചന 
Kerala

മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതില്‍ മനോവിഷമം? പത്താം ക്ലാസ് വിദ്യാര്‍ഥി ജിവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പത്താം ക്ലാസ് വിദ്യാര്‍ഥി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് (15) മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മുരിക്കുംതൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന.

ഇന്നലെ വൈകിട്ട് വീട്ടില്‍വെച്ച് വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം നിലവില്‍ തേന്നി മെഡിക്കര്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. സഞ്ചന പഠനത്തിലും കലാരംഗങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിനിയാണെന്ന് അധ്യാപകര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തമിഴ്നാട്ടില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Mentally distressed over parents arguing? Class 10 student commits suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കും'; ഭീഷണിയുമായി ട്രംപ്

കോൺ​ഗ്രസ് നേതാവ് പിഎ മാധവൻ്റെ വാഹനാപകടം; ദുരൂഹതയെന്ന് കുടുബം, പരാതി നല്‍കി മകന്‍

കായിക താരങ്ങൾക്ക് ബിരുദ പഠനത്തിന് സ്പോർട്സ് അക്കാദമി സെലക്ഷൻ, ഏപ്രിൽ 17 മുതൽ

മലപ്പുറത്ത് യുവാവിനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ആര്‍ട്ടെമിസ് II: ഓറിയോണ്‍ പേടകം ചന്ദ്രന് സമീപത്ത്, ദൃശ്യങ്ങള്‍ പങ്കുവെച്ച് മസ്‌ക്

SCROLL FOR NEXT