എം ലിജു 
Kerala

'സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം; എനിക്കൊരു അവസരം തരണം'; വേദിയില്‍ വിതുമ്പി എം ലിജു

അധികാരത്തിന്റെ ശീതളച്ഛായയോ സിംഹാസനങ്ങളോ അല്ല തന്നെ നയിക്കുന്നതെന്നും ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു. വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലിജു വികാരാധീനനായത്. രാഷ്ട്രീയ ജീവിതത്തിലെ തുടര്‍ച്ചയായ പരാജയങ്ങളെക്കുറിച്ചുള്ള പരിഹാസങ്ങള്‍ തന്നെ വ്യക്തിപരമായി തളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

'സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോല്‍വികള്‍ക്ക് ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ജനവിധി എപ്പോഴും മാനിക്കുന്നു,' വിറയ്ക്കുന്ന ശബ്ദത്തോടെ ലിജു പറഞ്ഞു.

തന്റെ നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണിതെന്ന് ലിജു പറഞ്ഞു. ഈ നാടിനെ സേവിക്കാന്‍ തനിക്കൊരു അവസരം നല്‍കണം. അധികാരത്തിന്റെ ശീതളച്ഛായയോ സിംഹാസനങ്ങളോ അല്ല തന്നെ നയിക്കുന്നതെന്നും ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ കായംകുളത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. യു പ്രതിഭയാണ് ഇത്തവണയും മത്സരരംഗത്ത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ 6,298 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പരാജയപ്പെടുത്തിയത്.

Constant Mockery Over Election Losses Deeply Affects Me Personally, Says M. Liju

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

'പാക് ഭീകര സംഘടനാ സഹായത്തോടെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു'; കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ്

യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്ര; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി മുസ്ലീം ലീഗ് നേതാവ്

സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല; വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ; ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കല്‍ വ്യവസ്ഥയില്‍ മാറ്റം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പുറത്തിറങ്ങിയത് 11 വര്‍ഷത്തിനുശേഷം; മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയില്‍ മോചിതനായി

SCROLL FOR NEXT