തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ 
Kerala

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; ചര്‍ച്ച ഫലം കണ്ടു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതിന് പിന്നാലെ അഞ്ച് മാസത്തെ ശമ്പളം നല്‍കി കോറോഹെല്‍ത്ത് കമ്പനി. തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ചയിലെ ഉറപ്പ് പാലിച്ചാണ് കമ്പനിയുടെ നടപടി.

യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോഹെല്‍ത്ത് തങ്ങളുടെ കൊച്ചിയിലെയും കോഴിക്കോട്ടേയും ഓഫിസുകളില്‍നിന്ന് എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും ഒടുവില്‍ കമ്പനി ഒത്തുതീര്‍പ്പിനു സമ്മതിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ജീവനക്കാര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി അനുവദിച്ചത്.

ഈ മാസം 26ന് മുമ്പായി തുക ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കും എന്നായിരുന്നു തിരുവനന്തപുരത്ത് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോറോഹെല്‍ത്ത് കമ്പനി പ്രതിനിധികള്‍ പറഞ്ഞിരുന്നത്. ഇതിനു പുറമെ ജീവനക്കാര്‍ക്ക് മറ്റ് ജോലികള്‍ കണ്ടെത്തുന്നതിനായി ആവശ്യമായ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റര്‍ തുടങ്ങിയ രേഖകളും നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരത്തിനു പുറമെ ഈ രേഖകളും കമ്പനി ഇന്ന് നല്‍കിയതായി പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

CorroHealth settlement: the company crediting an additional five months' salary to the accounts of its terminated employees in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

CJP Jantar Mantar Protest Live: ചോദ്യപേപ്പർ ചോ​ർച്ച; എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി; ആശ അരവിന്ദ് രാജിക്കത്ത് നല്‍കി

കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവെച്ചു