പ്രതീകാത്മക ചിത്രം 
Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പിൽ അന്വേഷണത്തിന് സിപിഎം; രണ്ടംഗ കമ്മീഷൻ; വിഭാഗീയതയിലും നടപടി; നാലു ഏരിയാ സെക്രട്ടറിമാർ തെറിക്കും

നേമം, വിതുര, കിളിമാനൂർ, നെടുമങ്ങാട് ഏരിയാ സെക്രട്ടറിമാരെയാണ് മാറ്റുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് വെട്ടിപ്പിൽ സിപിഎം അന്വേഷണം. ഡിവൈഎഫ്ഐ നേതാവ് പ്രതിൻ സാജ്കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൽക്കെതിരെയാണ് അന്വേഷണം. മുൻ മേയർ സി ജയൻബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് പുഷ്പലത എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ

സാധാരണക്കാർക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ആരോപണം. വിഭാഗീയ പ്രവണത രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു ഏരിയാ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

നേമം, വിതുര, കിളിമാനൂർ, നെടുമങ്ങാട് ഏരിയാ സെക്രട്ടറിമാരെയാണ് മാറ്റുന്നത്. നേമത്ത് പാറക്കുഴി സുരേന്ദ്രനും വിതുരയിൽ ഷൗക്കത്തലിയുമാണ് ഏരിയാ സെക്രട്ടറിമാർ. കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനിൽ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. തലസ്ഥാന നഗരിയിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുക കൂടി ലക്ഷ്യമിട്ടാണ് ഏരിയ കമ്മിറ്റിയിൽ മാറ്റം കൊണ്ടുവരുന്നത്. 

പ്രസന്ന കുമാറാണ് നിലവിൽ പാളയം ഏരിയാ സെക്രട്ടറി. ഇവിടെ സംസ്ഥാന സെന്ററിന്റെ നിർദേശം അനുസരിച്ച് കൂടുതൽ ഇടപെടൽ ഉണ്ടാകാനും സാധ്യതയുണ്ട്. വിഭാഗീയത, വ്യക്തി വിദ്വേഷത്തെത്തുടർന്നുള്ള നടപടികൾ എന്നിവയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT