അഡ്വ. ബി രാമന്‍പിള്ള, ദിലീപ് 
Kerala

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി; അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സമയം പറയണമെന്ന് നിര്‍ദേശിക്കുന്ന കത്ത് രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് കൈമാറി. എന്നാല്‍ കള്ളക്കേസാണിതെന്നും മൊഴി നല്‍കാന്‍ ആകില്ലെന്നും രാമന്‍പിള്ള മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ പീച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഇത് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുകയാണ്. അതിനിടെയാണ് ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്. 

നടിയെ ആക്രമിച്ച കേസ്

ഇത് കെട്ടിച്ചമച്ച കേസാണെന്നും ഇതില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്നും കാണിച്ച് രാമന്‍പിള്ള മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ക്രൈംബ്രാഞ്ചിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അഭിഭാഷക അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ക്രൈംബ്രാഞ്ചിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് നീക്കം പിന്‍വലിക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT