ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം 
Kerala

പ്രളയ ഭീതി വേണ്ട; ഇടുക്കിയില്‍ 37 ശതമാനം മാത്രം വെള്ളം, വേനല്‍ മഴ അണക്കെട്ടുകള്‍ നിറച്ചില്ല 

കാലവര്‍ഷം എത്തുന്നതിനു മുമ്പു തന്നെ മഴ കനത്തിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലവര്‍ഷം എത്തുന്നതിനു മുമ്പു തന്നെ മഴ കനത്തിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. പ്രധാനപ്പെട്ട അണക്കെട്ടുകളിലെല്ലാം സംഭരണശേഷിയുടെ മുപ്പതു ശതമാനത്തിനടുത്തു മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. കാലവര്‍ഷം കനക്കുന്നതോടെ നേരത്തെ അണക്കെട്ടു തുറന്നുവിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന കണക്ക് അനുസരിച്ച് 37.54 ശതമാനം വെള്ളമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. 1459.49 മില്യണ്‍ ക്യുബിക് മീറ്ററാണ് ആകെ സംഭരണശേഷി. നിലവില്‍ അണക്കെട്ടിലുള്ളത് 547.947 എ്ംസിഎം വെള്ളമാണ്. 2403 അടിയാണ് പരമാവധി ജലനിരപ്പ്. നിലവിലെ ജലനിരപ്പ് 2340.12 അടി.

പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍ ഡാമുകളില്‍ മാത്രമാണ് നിലവില്‍ അന്‍പതു ശതമാനത്തിനു മുകളില്‍ വെള്ളമുള്ളത്. പെരിങ്ങല്‍കുത്തില്‍ 46 ശതമാനവും മാട്ടുപ്പെട്ടിയില്‍ 40 ശതമാനവും വെള്ളമുണ്ട്. 

കഴിഞ്ഞ വര്‍ഷം അന്തരീക്ഷ ചുഴലിയെത്തുടര്‍ന്ന് കാലവര്‍ഷത്തിനു മുമ്പായി മഴ കനത്തപ്പോള്‍ ചില അണക്കെട്ടുകള്‍ തുറന്നുവിട്ടിരുന്നു. കാലവര്‍ഷത്തിനു മുമ്പായി ജലനിരപ്പു ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരുന്നു നടപടി. ഇക്കുറി ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍്ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT