പത്മാദേവിയും വൈഷ്ണവും 
Kerala

'മറ്റൊരാളുമായി അടുപ്പം; പല തവണ വാണിംഗ് നല്‍കി'; മലയാളി യുവതി തലയ്ക്കടിയേറ്റു മരിച്ച സംഭവത്തില്‍ മൊഴി പുറത്ത്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പത്മാവതി ദേവ (24)യാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മലയാളി യുവതിയെ ബംഗലൂരുവില്‍ പങ്കാളി തലയ്ക്കടിച്ചു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയുടെ ചാറ്റിങ്ങിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസവും വഴക്കുണ്ടായി. ഇതേത്തുടര്‍ന്നാണ് യുവാവ് പ്രഷര്‍ കുക്കര്‍ എടുത്ത് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പത്മാവതി ദേവ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിടെക് ബിരുദധാരിയായ കൊട്ടാരക്കര സ്വദേശി വൈഷ്ണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടില്‍ ഒരുമിച്ചു പഠിച്ച ഇരുവരും രണ്ടര വര്‍ഷമായി ബംഗലൂരുവില്‍ ഷെയര്‍ ബ്രോക്കിങ് ബിസിനസ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ വൈഷ്ണവ് കൊലക്കുറ്റം സമ്മതിച്ചതായി ബേഗൂര്‍ പൊലീസ് വ്യക്തമാക്കി. ദേവയ്ക്ക് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ട്. ഇയാളെ നിരന്തരം വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. പല തവണ ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ദേവ കൂട്ടാക്കിയില്ലെന്നും വൈഷ്ണവ് പൊലീസിനോട് പറഞ്ഞു. 

ശനിയാഴ്ച രാവിലെ ദേവയുടെ സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചെത്തിയ ശേഷം വൈകീട്ട് നാലുമണിയോടെയാണ് വഴക്കുണ്ടായത്. പ്രഷര്‍ കുക്കറിലുണ്ടായിരുന്ന ചോറ് പ്ലേറ്റിലേക്ക് മാറ്റിയശേഷം, കുക്കര്‍ കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. 

ന്യൂ മൈക്കോ ലേ ഔട്ടിലെ വാടക വീട്ടിലാണ് യുവതി രക്തം വാര്‍ന്നു മരിച്ചത്. ഫോണില്‍ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടര്‍ന്ന് സഹോദരി കൃഷ്ണ എത്തിയപ്പോള്‍ ദേവ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആക്രമണശേഷം മുങ്ങിയ വൈഷ്ണവിനെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും കൊല്ലപ്പെട്ട യുവതിയും ലിവ് ഇന്‍ പാര്‍ട്‌ണേഴ്‌സായി താമസിച്ചു വരികയായിരുന്നുവെന്ന് ഡിസിപി സി കെ ബാബ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍