ഏകാദശി ദിനത്തിൽ പ്രസാദ ഊട്ടിന് തുടക്കമിടുന്ന ചടങ്ങ് 
Kerala

ഏകാദശി നിറവില്‍ ഗുരുവായൂര്‍, ഒഴുകിയെത്തിയത് ആയിരങ്ങള്‍; നാളെ രാവിലെ എട്ടുമണി വരെ ദര്‍ശനം

ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന പ്രവാഹം. ദര്‍ശന സായൂജ്യം നേടാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. ദശമി ദിനത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ക്ഷേത്രനട നാളെ ദ്വാദശി പണ സമര്‍പ്പണം പൂര്‍ത്തിയാക്കി  രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തര്‍ക്ക് തുടര്‍ച്ചയായി ദര്‍ശന ലഭിക്കും.

ഇന്നലെ രാത്രി പത്തു മണി മുതല്‍ തന്നെ ഏകാദശി ദിനത്തില്‍ ഗുരുവായൂരപ്പനെ കണ്ട് തൊഴാന്‍ ഭക്തര്‍ വരിനിന്നു. 
ഇന്ന് ഏകാദശി വിഭവങ്ങളോട് കൂടിയ പ്രസാദ ഊട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലാണ് പ്രസാദ ഊട്ടിന് തുടക്കമായത്. ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നില്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂരപ്പന് മുന്നില്‍ ഇലയിട്ട് ഏകാദശി വിഭവങ്ങള്‍ വിളമ്പി. 

തുടര്‍ന്നു ഭക്തരുടെ ഇലയിലും വിഭവങ്ങള്‍ വിളമ്പി. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍ മുന്‍ എംപി, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT