In a crucial development in the Vadakarapathy murder case Screen grab
Kerala

'രണ്ട് മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു വയോധികയെ കൊന്നത്'; റിമാന്‍ഡിലുള്ള പ്രതിയുടെ സുഹൃത്ത് 17കാരന്‍ പിടിയില്‍

യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. പിടിയിലായ പതിനേഴുകാരന്‍ മുമ്പ് വധശ്രമക്കേസില്‍ പ്രതിയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

പാലക്കാട്: മൂക്കുത്തിക്ക് വേണ്ടി വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിമാന്‍ഡില്‍ കഴിയുന്ന പത്തൊന്‍പതുകാരനായ ഉദയകുമാറിന്റെ സുഹൃത്തായ പതിനേഴുകാരനാണ് പിടിയിലായത്. രണ്ടുദിവസമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. പിടിയിലായ പതിനേഴുകാരന്‍ മുമ്പ് വധശ്രമക്കേസില്‍ പ്രതിയായിരുന്നു.

കവര്‍ച്ചയ്ക്കിടെയാണ് പ്രതികള്‍ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. പ്രതികള്‍ സരസാളിന്റെ മൃതദേഹം കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വയോധികളുടെ മൂക്കില്‍ രണ്ട് ഭാഗത്തു മൂക്കുത്തിയുണ്ടായിരുന്നെന്നും ഇതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

തെളിവെടുപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രതി ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വയോധികയെ കാണാതായതിനെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ പ്രതി നിരസിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

In a crucial development in the Vadakarapathy murder case, Palakkad police have detained a 17-year-old minor who is the close friend and accomplice of the prime 19-year-old accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'

വിവാഹ തര്‍ക്കങ്ങള്‍ പരിഹരിച്ച് വലിയ തുക നേടാന്‍ ബലാത്സംഗ പരാതികള്‍ നല്‍കുന്നു: ഡല്‍ഹി ഹൈക്കോടതി

'നാന്‍ വരുവേന്‍, ഒരു നാള്‍'; ജാനകിയമ്മ അവസാനമായി അയച്ച വോയ്‌സ് മെസേജ്; ഓര്‍മകളില്‍ വിങ്ങി കെഎസ് ചിത്ര

'ഏറ്റവും വലിയ കലാകാരന്മാർ ഏറ്റവും എളിമയുള്ള ആത്മാക്കളാണെന്ന് എപ്പോഴും ഓർമിപ്പിച്ചതിന് നന്ദി'; വൈകാരിക കുറിപ്പുമായി തൃഷ

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല