പ്രതീകാത്മക ചിത്രം 
Kerala

ആദ്യം 10,000, പിന്നെ 1000, ഒടുവിൽ ഒരുകോടി!; ആഴ്ചകൾക്കിടെ ദിവാകരനെ തേടി ഭാ​ഗ്യമെത്തിയത് മൂന്ന് തവണ 

പണമില്ലാത്തതിനാൽ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആഴ്ചകളുടെ വ്യത്യാസത്തിൽ മൂന്ന് തവണയാണ് ദിവാകരനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. രണ്ടാഴ്ച മുമ്പെടുത്ത രണ്ട്‌ ലോട്ടറിടിക്കറ്റുകൾക്ക് 5000 രൂപ വീതമാണ് ആദ്യം ലഭിച്ചത്. കിട്ടിയ പൈസ കൊണ്ട് വീണ്ടും 10 ടിക്കറ്റെടുത്തു. അതിൽ 1000 രൂപ അടിച്ചു. പിന്നാലെ മൂന്നാമതൊരു ടിക്കറ്റ് കൂടി എടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. വെള്ളികുളങ്ങര സ്വദേശി നിർമാണത്തൊഴിലാളിയായ ദിവാകരനെ തേടി ഇക്കുറി എത്തിയത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. 

എന്നും  രാവിലെ സുഹൃത്തുക്കൾക്കൊപ്പം നീന്താൻപോകുന്ന ശീലമുണ്ട് ദിവാകരന്. ഞായറാഴ്ച അങ്ങനെ നീന്താൻ പോയവഴിയാണ് ലോട്ടറിവിൽപ്പനക്കാരനെ കണ്ടതും ടിക്കറ്റെടുത്തതും. പണമില്ലാത്തതിനാൽ സുഹൃത്തിനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്. വൈകിട്ട് ഫലം വന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം ദിവാകരൻ അറിഞ്ഞില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനവിവരം അറിഞ്ഞത്. 

ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ്‌ മക്കൾ. കുറച്ച് കടബാധ്യതയുള്ളത് തീർക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹമെന്ന് സമ്മാനമടിച്ചശേഷം ദിവാകരൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

SCROLL FOR NEXT