എ കെ ശശീന്ദ്രൻ KOZHIKODE.09744613052
Kerala

ഇത്തവണ മാറി നില്‍ക്കണമെന്ന് പിസി ചാക്കോ; എന്‍സിപി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

മന്ത്രി ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എലത്തൂര്‍ സീറ്റിനെ ചൊല്ലി തുടരുന്ന തര്‍ക്കത്തിനിടെ എന്‍സിപി യോഗത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇറങ്ങിപ്പോയി. ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവം. യോഗത്തില്‍ ഏകപക്ഷീയമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഇങ്ങനെയെങ്കില്‍ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രി ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇതിനു അദ്ദേഹം തയാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ എലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കുമെന്നാണ് കഴിഞ്ഞ പത്തു വര്‍ഷമായി മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്. ആര് മത്സരിക്കണമെന്നത് എന്‍സിപിയുടെ ആഭ്യന്തര കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.

Minister AK Saseendran Walks Out of NCP Meeting Amid Dispute Over Elathur Seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ സന്ദർശനം; ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം 

സഞ്ജുവിനൊപ്പം ഓപ്പണ്‍ ചെയ്യുക പാക് താരം; സൂര്യകുമാര്‍ ഇടം പിടിച്ചില്ല; ഐസിസി ലോകകപ്പ് ടീം ഇങ്ങനെ

'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു; ഒന്നല്ല അയ്യായിരം പ്രണയമുണ്ട്'; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് പിണറായി; സഞ്ജുവിന് വന്‍ വരവേല്‍പ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

NEET UG 2026: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 11 വരെ നീട്ടി

SCROLL FOR NEXT