കട്ടപ്പന: ഇടുക്കിയിൽ കോടതി പരിസരത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അണക്കര സ്വദേശി അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പീരുമേട് കോടതി പരിസരത്ത് വച്ചാണ് സംഭവം. മുൻപ് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സമയത്ത് ഇവരുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്. കേസിലെ സാക്ഷികളാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് കോടതി പരിസരത്തുള്ള അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എത്തിയതാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് അമ്പിളിയെ ബിജു ആക്രമിച്ചത്.കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്പിളിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകൾ ചേർന്നാണ് അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പിളിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജു മൊഴി നൽകിയതായി പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates