എ സി മൊയ്തീന്‍  ഫയല്‍ ചിത്രം
Kerala

എന്റെ സ്വത്ത് കണ്ടുകെട്ടിയിട്ടില്ല; ഇഡിക്കെതിരെ നിയമനടപടി സ്വീകരിക്കും; എസി മൊയ്തീന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തന്റെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടില്ലെന്ന് സിപിഎം നേതാവ് എസി മൊയ്തീന്‍. ഇഡിയുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. നല്‍കിയ കണക്കില്‍ ഇഡി സംശയവും വിശദീകരണവും തേടിയിട്ടില്ലെന്ന് മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വത്ത് മരവിപ്പിക്കല്‍ നടപടി നീട്ടിയത് ഇഡിയുടെ അപേക്ഷയിലാണ്. ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ സമ്പാദ്യം നിയമവിധേയമായതാണ്. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയില്‍ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വത്ത് കണ്ടുകെട്ടിയ നടപടി ഡല്‍ഹിഅഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു. മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള നാല്‍പത് ലക്ഷം രൂപയാണ് ഇഡി റെയ്ഡിന് പിന്നാലെ കണ്ടുകെട്ടിയത്. ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണമെന്ന് മൊയ്തീനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ലെന്ന് ഇഡി സൂചിപ്പിക്കുന്നു. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്റെ പരിധിയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT