Major Revi, Pinarayi Vijayan facebook
Kerala

മേജര്‍ രവിയെപ്പോലൊരാള്‍ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം: പിണറായി വിജയന്‍

ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: സിനിമാ നടന്‍ ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി വിജയന് ഏര്‍പ്പെടുത്തിയ സുരക്ഷയെക്കുറിച്ച് മേജര്‍ രവി പറഞ്ഞ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് 55 വാഹനങ്ങളുടേയും 560 പൊലീസിന്റേയും അകമ്പടിയോടെയായിരുന്നുവെന്നാണ് ബിജെപി നേതാവ് മേജര്‍ രവി പറഞ്ഞത്.

ഇതുപോലെ ചില പ്രൊഫൈലുകളില്‍ വ്യാജ വിഡിയോ നിര്‍മിച്ച് ഷെയര്‍ ചെയ്തതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ ഈ അടിസ്ഥാന രഹിതമായ വ്യാജ നിര്‍മിതി ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ.

പക്ഷെ മേജര്‍ രവിയെ പോലെ ഒരാള്‍ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Pinarayi arrived to pay his last respects to Innocent with an escort of 55 vehicles and 560 police; Major Ravi's statement is untrue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

'കോഴി വളർത്തൽ വൻ പരാജയം, ഞാനിതുവരെ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ല, മക്കൾ വരെ കളിയാക്കി'; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും വൈറൽ

പൂര്‍ണ അധികാരമില്ലെങ്കില്‍ വകുപ്പ് വേണ്ട, ചുമതല ഏറ്റെടുക്കാതെ മന്ത്രി; കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി

'അമിത് ഷായുടെ ഫോണ്‍ വന്നാല്‍ ധാര്‍മികത അവസാനിക്കുമോ?' കൂറുമാറുന്ന തൃണമൂല്‍ നേതാക്കളെ കടന്നാക്രമിച്ച് സാഗരിക ഘോഷ്

'ഹെലികോപ്റ്റര്‍ വേണ്ട', വ്യക്തിപരമായി കരാര്‍ തുടരാന്‍ താത്പര്യമില്ല; സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

SCROLL FOR NEXT