Pinarayi Vijayan, VD Satheesan File Photos
Kerala

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

മൊത്തത്തില്‍ 500ല്‍ താഴെ മാത്രമാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതെന്നും പ്രതിപക്ഷ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും കണക്കുകള്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പറയുന്ന 787 പേരുടെ കണക്ക് ഏതാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32 പേഴ്സണല്‍ സ്റ്റാഫും മറ്റ് മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ ചില മന്ത്രിമാര്‍ മാറുകയോ പുതിയവര്‍ ചുമതലയേല്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചിരുന്നില്ല. മൊത്തത്തില്‍ 500ല്‍ താഴെ മാത്രമാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്.

കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാന്‍ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

Pinarayi Vijayan says, CM VD Satheesan speaks fake details on LDF's personal staff appointment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമസ്ത നേതൃത്വം ഇടപെട്ടു, മലപ്പുറത്തെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു

ഇഡിയുടെ കത്തില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് കെപിസിസി, പവര്‍കട്ട് തുടരും, വന്ദേമാതരം രണ്ട് ഖണ്ഡിക മതിയെന്ന് കര്‍ണാടക; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വനിത ഏഷ്യ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഇന്ത്യ; സെമിയില്‍ ടോസ് ബംഗ്ലാദേശിന്, ആദ്യം ഫീല്‍ഡ് ചെയ്യും

ഐഫോണ്‍ 18 പ്രോ വിലക്കുറവില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ രാജ്യങ്ങള്‍ പരിഗണിക്കാം

ഇന്ത്യ - അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്