ടെലിവിഷന്‍ ദൃശ്യം 
Kerala

മദ്യലഹരിയില്‍ മത്സരയോട്ടം; മഹീന്ദ്ര ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

തൃശൂരിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒതുക്കി നിർത്തിയിരുന്ന ടാക്സി കാറിലേക്കാണ് ഥാർ ഇടിച്ചുകയറിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മദ്യലഹരിയിൽ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. തൃശൂരിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒതുക്കി നിർത്തിയിരുന്ന ടാക്സി കാറിലേക്കാണ് ഥാർ ഇടിച്ചുകയറിയത്. 

ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ 4 പേർ അപകടനില തരണം ചെയ്തു. രവിശങ്കറിൻറെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ കൊട്ടേക്കാട് സെൻററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. 

ടാക്‌സിയിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുക്കാന്‍ നാട്ടുകാരുടെ ശ്രമം

മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിൻറെ ഭാര്യ മായ പറഞ്ഞു. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ. ഇടിച്ച വാഹനത്തിൻറെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവർ രാജൻ പറയുന്നു. ഒരു കാർ മുന്നിൽ വേഗതയിൽ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT