ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കെ മുരളീധരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് രമേശ് ചെന്നിത്തല 
Kerala

'മോദി കേരളത്തില്‍ കൂടുതല്‍ തവണ വരണമെന്നാണ് ആഗ്രഹം; കെ മുരളീധരന്‍ കേന്ദ്രമന്ത്രിയാകും'

22ാം തീയതി മുരളീധരന്റെ പ്രചാരണത്തിനായി ചാവക്കാട് രാഹുല്‍ ഗാന്ധിയെത്തും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കാന്‍ എത്തിയതോടെ താമര വാടിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബിജെപി പടം മടക്കിയതായും പ്രചാരണ രംഗത്തുപോലും അവരെ കാണാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അങ്ങനെ ആരും തൃശൂര്‍ എടുക്കില്ലെന്നും അത് കോണ്‍ഗ്രസ് തന്നെ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ടെന്നും അതുകൊണ്ട് യുഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിക്കുന്നു എന്നതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. മോദി അമിത് ഷായും കൂടുതല്‍ തവണ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളം ഭരിച്ച് മുടിച്ച സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനില്ല, 52ലക്ഷം ക്ഷേമപെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നില്ല, തൊഴിലാളികള്‍ക്ക് ക്ഷേമിനിധി ആനൂകൂല്യം ലഭിക്കുന്നില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. അഴിമതി മാത്രമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയെയും മോദിയെയും ജനം മടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഒരു മോദി തരംഗവുമില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തും. 22ാം തീയതി മുരളീധരന്റെ പ്രചാരണത്തിനായി ചാവക്കാട് രാഹുല്‍ ഗാന്ധിയെത്തും. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT