Murari Babu, Sabarimala file
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകള്‍, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാഹനങ്ങളുടെ രേഖകള്‍, വീട് നിര്‍മ്മാണത്തിന്റെ രേഖകള്‍ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇഡി അവസാനിപ്പിച്ചത്. പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടില്‍ നിന്ന് മടങ്ങി. മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകള്‍, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാഹനങ്ങളുടെ രേഖകള്‍, വീട് നിര്‍മ്മാണത്തിന്റെ രേഖകള്‍ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് 21 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് . ഉണ്ണിക്കൃഷ്ണന്‍ പോറ്റി, പത്മകുമാര്‍, എന്‍ വാസു അടക്കമുള്ള പ്രതികളുടെ വീടുകളിലായിരുന്നു മിന്നല്‍ പരിശോധന. സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്ത കണ്ടെത്തുന്നതിനാണ് ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.

നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാക്ഷികളുടെ വീടുകള്‍ അടക്കം ഇഡി സംഘം പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് ദേവസ്വം ബോഡ് ആസ്ഥാനത്തടക്കം 4 ഇടത്തിലായിരുന്നു ഇഡി എത്തിയത്.

Sabarimala gold theft case: ED conducts 13-hour search at Murari Babu's house, seizes documents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഹോര്‍മൂസ് കടലിടുക്ക് കടന്ന് എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍; അകമ്പടി സേവിച്ച് നാവിക സേന

ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; കൊല്ലം - എറണാകുളം മെമു റദ്ദാക്കി, കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

SCROLL FOR NEXT