Sherin - Sunitha 
Kerala

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വിരൽചൂണ്ടി; ഒടുവിൽ ബെംഗളൂരുവിൽ ദുരൂഹമരണം

ജയിലിലെ അഴിമതികൾ തുറന്നുപറഞ്ഞതിനെ തുടർന്ന് വേട്ടയാടപ്പെട്ട ആക്റ്റിവിസ്റ്റ് സുനിതയുടെ മരണം ചർച്ചയാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തെ നടുക്കിയ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ വിളിച്ചുപറഞ്ഞ് വാർത്തകളിൽ നിറഞ്ഞ എംഎസ് സുനിതയുടെ മരണം കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയാണ്. ബെംഗളൂരുവിലെ തെരുവുനായ ഷെൽട്ടറിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുനിത, വെറുമൊരു കൊലപാതക ഇരയല്ല, മറിച്ച് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് വേട്ടയാടപ്പെട്ട ഒരു സ്ത്രീ കൂടിയാണ്.

ജയിൽ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിനൊപ്പം കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയത്. ഷെറിന് ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങൾ, രാത്രികാലങ്ങളിൽ സെല്ലിന് പുറത്തുകൊണ്ടുപോയിരുന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും യഥേഷ്ടമുള്ള ഉപയോഗം എന്നിവ അക്കമിട്ടു നിരത്തി സുനിത ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവരാവകാശ രേഖകൾ സഹിതം സുനിത പോരാടിയിരുന്നു.

പൊലീസ് വേട്ടയാടലും മാനസിക സമ്മർദ്ദവും

വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ലഹരിമരുന്ന് കേസിലും ഗുണ്ടാ ബന്ധം ആരോപിച്ചും പൊലീസ് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും സദാസമയവും നിരീക്ഷണത്തിലാണെന്നും അവർ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ അവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നത്.

ബെംഗളൂരുവിലെ അന്ത്യം: കൊലപാതകത്തിൽ ദുരൂഹത?

തെരുവുനായ ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതക്ക് ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരമായി  മെയ് മൂന്നിന് മർദ്ദനമേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവത്തിൽ പ്രതിയായ ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിതയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

English Summary: Sunitha, Woman Died After Brutal Assault While Resisting Sexual Attack in Bengaluru had revealed special treatment for B

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

Kerala CM Selection Live: സതീശനെ മുഖ്യമന്ത്രി ആക്കണം; പ്രവർത്തകർ തെരുവിൽ

അയൺ ബോക്സിലെ കറ എങ്ങനെ കളയാം?

രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം

ക‍ർശന ഡയറ്റിങ്ങിലും അമ്മയുടെ 'സ്നേഹപ്പൊതി'ക്ക് മുന്നിൽ നിയന്ത്രണം വിടും, വിജയ്‌യുടെ പ്രിയപ്പെട്ട മധുരപലഹാരം

SCROLL FOR NEXT