സ്വപ്‌ന സുരേഷ്‌ - പിണറായി വിജയന്‍  
Kerala

'പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്; അമേരിക്കയിലും യുഎഇയിലും ബിസിനസുണ്ട്'

പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും സ്വപ്ന സുരേഷ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകര്‍ത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തനിക്കെതിരെ എടുത്തത് വ്യാജ കേസുകള്‍ ആണ്. ഫോണ്‍ പിടിച്ചു വെച്ച് രേഖകള്‍ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും തനിക്കെതിരായ കള്ളക്കേസുകളില്‍ മോചനം നേടുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങള്‍ ഉണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ചികിത്സക്കെന്ന പേരിലുള്ള യാത്രകള്‍ ഇതിനു വേണ്ടിയാണ്. പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്. എല്ലാ വിദേശയാത്രകളിലും അവര്‍ ഒപ്പം പോയിരുന്നത് അതുകൊണ്ടാണ്. പിണറായിയ്ക്ക് ബിസിനസ് തന്ത്രങ്ങള്‍ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല. പിണറായിയുടെ മകന് കുടുംബത്തില്‍ യാതൊരു പ്രാധാന്യവുമില്ല. മകള്‍ക്കും പേരക്കുട്ടിയ്ക്കുമാണ് വീട്ടില്‍ പ്രാധാന്യമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളില്‍ താന്‍ ഓടി നടക്കേണ്ടി വന്നത്. പിണറായി കാരണം തന്റെ ജീവിതം തകര്‍ന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നത്. ഇവിടെ ജീവിക്കാന്‍ അവസരം ഒരുക്കണമെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ ഒഴിവാക്കാന്‍ സഹായിക്കണമെന്നും മുഖ്യമന്ത്രിയെ നേരിക്കണ്ട് ആവശ്യപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Swapna Suresh alleged that Pinarayi and his family have business ventures in America and the UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോര്‍ഡിന് തുടരാം; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

'എന്റെ കൊച്ചിനെ പറഞ്ഞത് വേദനിപ്പിച്ചു; ജീവിതം ഒന്നേയുള്ളൂ, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്'; ആദ്യമായി പ്രതികരിച്ച് മഞ്ജു പിള്ള

മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് എസ്ഐയെ തടഞ്ഞുവെച്ചു: സിപിഎം ഏരിയാ സെക്രട്ടറിയുൾപ്പെടെ 200 പേർക്കെതിരെ കേസ്

'അമുസ്ലിങ്ങളെ വയ്ക്കാൻ ബോർഡ് സമ്മതിച്ചു': ലീഗ് നിലപാട് അതല്ലെന്ന് സലാം, ഇടതുപക്ഷത്തിന് വിമർശനം

ഉറങ്ങിയട്ടും കണ്ണിന് താഴെ ഡാർക്ക് സർക്കിൾ; പോഷകക്കുറവു മുതൽ അലർജി വരെ