കേന്ദ്രമന്ത്രി സുരേഷ് ഗോപി 
Kerala

'തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്'; പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് സുരേഷ് ഗോപി

'പിഎംശ്രീ പദ്ധതി കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍: പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ പദ്ധതി കുട്ടികള്‍ക്ക് ഗുണം ചെയ്യുന്നതാണ്. അല്ലാതെ കോണ്‍ഗ്രസ്, ബിജെപി ഭരണകര്‍ത്താക്കള്‍ക്കുള്ളതല്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം ശ്രീ) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രാഷ്ട്രീയ വിഷയമുണ്ടെങ്കില്‍ അത് എല്‍ഡിഎഫും യുഡിഎഫുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക. 'പിഎം ശ്രീ കരാറില്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്.' സുരേഷ് ഗോപി പറഞ്ഞു.

കുട്ടികള്‍ക്ക് പ്രയോജനകരമായ നിലപാട് മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരും പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറില്ലെന്നും പാഠ്യപദ്ധതി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ ഉപാധികളോടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ എല്ലാ വശങ്ങളും പഠിക്കുന്നതിനായി നാലംഗ ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

UDF govt stand on PM SHRI welcome as it would benefit children: Union Minister Suresh Gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

രാഹുല്‍ ഗാന്ധിക്ക് സവര്‍ണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞത് അതുകൊണ്ടെന്ന് എകെ ബാലന്‍

ഇഡ്‌ലിയും പ്രശ്നം! ച‍ർമത്തെ അകാല വാർധക്യത്തിലേക്ക് തള്ളിവിടുന്ന ഭക്ഷണങ്ങൾ

വോസിന്യയുടെ വിസ്മയ സേവുകൾ കണ്ട് അമ്മ ​ഗാലറിയിൽ ഇരുന്ന് കൈയടിക്കും; ലോകകപ്പ് കാണാൻ വിസ അനുവദിച്ച് യുഎസ്

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

SCROLL FOR NEXT