V D Satheesan removed from election campaign board Screen grab
Kerala

സതീശന്‍ ഔട്ട്! ഏറ്റുമാനൂരിലെ പ്രചാരണ ബോര്‍ഡില്‍ ചിത്രമില്ല, വിശദീകരണവുമായി പാര്‍ട്ടി

ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിയോഗിച്ചിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേയ്ക്ക് നിശ്ചയിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത് ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിയോഗിച്ചിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഏറെ വൈകിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂരില്‍ ആരംഭിച്ചത്.

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തുറന്നു. ഈ ഓഫീസിന് മുന്നില്‍ സ്ഥാപിക്കപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡിലാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയത്. കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബോര്‍ഡിലുണ്ട്. സംഭവം വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തു. പ്രിന്റിങ് കമ്പനിക്ക് തെറ്റുപറ്റിയെന്നാണ് ഓഫീസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

V D Satheesan removed from election campaign board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

ഒറ്റപ്പേരിനായി കേരളം കട്ട വെയിറ്റിങ്!; തെരുവിലറങ്ങരുതെന്ന് നേതാക്കള്‍; വിജയ് നാളെ അധികാരമേല്‍ക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുതലമൈച്ചര്‍' സത്യപ്രതിജ്ഞ നാളെ; തമിഴ്‌നാട്ടില്‍ 'ജനനായകൻ' യുഗം തുടങ്ങുന്നു

72 ഹിന്ദുക്കള്‍, 35 മുസ്ലിങ്ങള്‍, 33 ക്രിസ്ത്യാനികള്‍ ; നിയമസഭാംഗങ്ങളുടെ സമുദായക്കണക്ക് ഇങ്ങനെ

SCROLL FOR NEXT