വി ശിവന്‍കുട്ടി Center-Center-Kochi
Kerala

ചിലരുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല; തീരുമാനിക്കേണ്ടത് വോട്ടര്‍മാര്‍: വി ശിവന്‍കുട്ടി

സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി ശിവന്‍കുട്ടിയുടെ പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ഡിപിഐ-സിപിഎം ഡീല്‍ ആരോപണങ്ങള്‍ക്കിടെ നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കഴിയില്ല. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ് പ്രധാനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി ശിവന്‍കുട്ടിയുടെ പ്രതികരണം. നേരത്തെ നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.

എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'വോട്ടിന് വേണ്ടി എല്‍ഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നത്. എല്ലാ കാലത്തും വര്‍ഗീയതയുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എല്ലാ വര്‍ഗീയതയെയും എല്‍ഡിഎഫും എതിര്‍ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

 V Sivankuttyon sdpi votes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധി ഒഴിവാകുമോ? സിലിണ്ടര്‍ വിഹിതം കൂട്ടി; സംസ്ഥാന വിഹിതം 66 ശതമാനമാക്കി

Today's Rashi Phalam March 30|ബന്ധങ്ങളില്‍ സഹിഷ്ണുത വേണം, പുതിയ അവസരങ്ങള്‍ ലഭിക്കും

ഫ്‌ളോട്ടിന് മുന്നില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാലില്‍ ചവിട്ടി; 19 കാരനെ കുത്തിക്കൊലപ്പെടുത്തി യുവാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പ്: 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍

SCROLL FOR NEXT