Wayanad landslide  ഫയല്‍
Kerala

വയനാട് ഉരുള്‍പൊട്ടല്‍: കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കും സംരഭകര്‍ക്കും സഹായം, നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു

ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി അനുവദിക്കും. വിഭാഗങ്ങള്‍ തിരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്.

ഇത് പ്രകാരം നിര്‍മാണ മേഖലയിലെ (Manufacturing Sector) സംരംഭങ്ങള്‍ക്ക് പരമാവധി 20 ലക്ഷം രൂപയാണ് ലഭിക്കുക. സേവന മേഖലയില്‍ 10 ലക്ഷവും, വ്യാപാര മേഖലയില്‍ ഏഴ് ലക്ഷവും നഷ്ടപരിഹാരമായി അനുവദിക്കും. നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. നും വയനാട് ജില്ലാ കളക്ടര്‍ക്ക് തന്നെയാണ് തുക വിതരണം ചെയ്യുന്നതിനുള്ള ചുമതലയും.

Wayanad landslide: Cabinet meeting decides to provide compensation to those who lost their shops and businesses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാനുമായുള്ള പ്രണയ ബന്ധം 'ലവ് ജിഹാദ്'; അധിക്ഷേപങ്ങളുടെ മുഖത്തടിച്ച് ലേഖ വാഷിങ്ടണ്‍

ലോകപ്പില്‍ നിന്ന് ഇന്ത്യയുടെ പുറത്താകല്‍ പ്രവചിച്ച് പാക് താരം; ഇവര്‍ സെമി കളിക്കും

ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ കാരണങ്ങൾ ഇവയാണ്

എഐ സമ്മിറ്റ് വേദിയില്‍ 'ഷര്‍ട്ടൂരി' പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 70കാരന് 26 വര്‍ഷം കഠിന തടവും പിഴയും

SCROLL FOR NEXT