ടെലിവിഷൻ‌ ദൃശ്യം 
Kerala

‌ബൈക്ക് ചോദിച്ചപ്പോൾ കൊടുത്തില്ല; സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് യുവാവ്; അറസ്റ്റ്

കേരള വർമ കോളജിന് സമീപം ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ് മിഥുൻ. ഇവിടെ എത്തിയാണ് വൈശാഖ് ബൈക്ക് ആവശ്യപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് യുവാവിന് ക്രൂര മർദ്ദനം. തൃശൂരിലാണ് സംഭവം. അഞ്ചേരി സ്വദേശിയായ മിഥുനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചേരി സ്വദേശി തന്നെയായ വൈശാഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വധ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ തൃശൂർ വെസ്റ്റ് പൊലീസ് റിമാൻ‍ഡ് ചെയ്തു. 

ഇരുവരും സുഹൃത്തുക്കളാണ്. കേരള വർമ കോളജിന് സമീപം ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ് മിഥുൻ. ഇവിടെ എത്തിയാണ് വൈശാഖ് ബൈക്ക് ആവശ്യപ്പെട്ടത്. എന്നാൽ ബൈക്ക് നൽകാൻ മിഥുൻ തയ്യാറായില്ല. ഇതോടെയാണ് വൈശാഖ് ക്രൂരമായി മർദ്ദിച്ചത്. 

മർദ്ദനമേറ്റ മിഥുൻ ഹീമോഫീലിയ രോ​ഗിയാണ്. മിഥുൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. 

നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ് വൈശാഖ് എന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികളുണ്ട്. പൊലീസിന്റെ ​ഗുണ്ടാ ലിസ്റ്റിലും ഇയാളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT