Kerala

ആര് താഴെ ഇറക്കും എന്ന് ചോദിക്കരുത്; പൂഞ്ഞാര്‍ വിപ്ലവകാരിയുടെ അഭ്യാസങ്ങള്‍ കേരളം കാണാനിരിക്കുന്നതേയുള്ളു

നിറയെ യാത്രക്കാരുള്ള ബസിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ജോര്‍ജ് എത്തിയപ്പോള്‍ തന്നെ കണ്ടു നിന്നവര്‍ക്ക് ആവേശമായി

സമകാലിക മലയാളം ഡെസ്ക്

വാ തുറന്നാല്‍ പ്രശ്‌നമാണെങ്കിലും പൂഞ്ഞാറുകാര്‍ക്ക് പി.സി.ജോര്‍ജിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം അതിന് ഉദാഹരണമായി പറയുന്നവരും ഉണ്ട്. 

ഇപ്പോഴിതാ തന്റെ മണ്ഡലത്തിലെ ഒരു റോഡ് ഉദ്ഘാടനത്തിനെത്തി താരമാവുകയായിരുന്നു പി.സി.ജോര്‍ജ്. പുഞ്ചവയല്‍-പാക്കാനം-മഞ്ഞളരുവി പിഡബ്ല്യുഡി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ജോര്‍ജ്, ആറൂട്ടിലൂടെയുള്ള ആദ്യ ബസ് സര്‍വീസ് ഓടിച്ച് സംഭവ ബഹുലമായിട്ടായിരുന്നു ജോര്‍ജിന്റെ വരവ്‌.  

നിറയെ യാത്രക്കാരുള്ള ബസിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ജോര്‍ജ് എത്തിയപ്പോള്‍ തന്നെ കണ്ടു നിന്നവര്‍ക്ക് ആവേശമായി. ആര്‍പ്പുവിളിക്കിടെ ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കാന്‍ തുടങ്ങവെ മൈക്കിലൂടെ അനോണ്‍സ്‌മെന്റ് വന്നു. മുന്നില്‍ നില്‍ക്കുന്നവര്‍ മാറി നില്‍ക്കണേ എന്ന്. 

സ്റ്റാര്‍ട്ട് ചെയ്ത് ചെറിയ സ്പീഡില്‍ ബസ് മുന്നോട്ടെടുത്തതിന് ശേഷം നിര്‍ത്തി. അപ്പോഴാ മറ്റൊരു പ്രശ്‌നം. ഡ്രൈവര്‍ സീറ്റില്‍ നിന്നും എങ്ങിനെ പുറത്തിറങ്ങും. സീറ്റില്‍ നിന്നും എഴുന്നേറ്റ് പി.സി.ജോര്‍ജ് ഒരേ നില്‍പ്പായി. താഴെ അണികളും. പെട്ടെന്ന് ബുദ്ധിയുദിച്ച ആരോ ഒരു കസേര കൊണ്ടുവന്ന് ഇട്ടുകൊടുത്തു, എംഎല്‍എയ്ക്ക് താഴെ ഇറങ്ങാനായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT